കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിയുടെ നിയന്ത്രണത്തിലാക്കിയെന്നും ഇനി ബസുകൾ വാങ്ങുന്നതു സ്വിഫ്റ്റിന്റെ പേരിലായിരിക്കുമെന്നും സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. സ്വിഫ്റ്റ് പ്രവർത്തന സജ്ജമാണ്. കേസിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ച േശഷം കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പ്രവർത്തനം തുടങ്ങുക.
കെഎസ്ആർടിസിയുടെ റൂട്ടുകളും ആസ്തിയും സ്വിഫ്റ്റിന്റെ പേരിലേക്കു മാറ്റില്ല. ട്രേഡ് യൂണിയനുകളുടെ ആശങ്ക ഇക്കാര്യത്തിൽ സർക്കാരും മാനേജ്മെന്റും പരിഗണിച്ചു. സ്വിഫ്റ്റിന്റെ ബസുകൾ കെഎസ്ആർടിസി വാടകയ്ക്കെടുത്ത് ഓടിക്കുന്ന സംവിധാനമാണു നടപ്പാക്കുക. ഇക്കാര്യം കോടതിയെ അറിയിക്കും-സിഎംഡി പറഞ്ഞു.