മുല്ലപ്പെരിയാർ ഡാമിൽനിന്നു മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ട തമിഴ്നാടിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ഈമാസം പത്തിനു സുപ്രീംകോടതി കേസ് പരിഗണിക്കുന്പോൾ തമിഴ്നാട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഒന്നിലേറെ തവണ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ മേൽനോട്ട സമിതിയുടെ ഇടപെടൽ ആവശ്യപ്പെടാനാണ് തീരുമാനം.
തമിഴ്നാട് ചീഫ് സെക്രട്ടറിയെ ഇതിനോടകം രേഖാമൂലം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലെ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായും മന്ത്രി കൂട്ടിച്ചേ ർത്തു.