ഇരിട്ടി: കേരള-കർണാടക അതിർത്തിയിലെ കോവിഡ് പരിശോധനാകേന്ദ്രം പൂട്ടിയത് ദുരിതമാകുന്നു. കിളിയന്തറയിലെ സൗജന്യ കോവിഡ് പരിശോധനാകേന്ദ്രം അടച്ചതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. കിളിയന്തറയിൽ പഴയ വാണിജ്യനികുതി ചെക്ക്പോസ്റ്റിലെ കെട്ടിടത്തിലാണ് പരിശോധനാ കേന്ദ്രം ആരംഭിച്ചത്.
കർണാടകയിൽനിന്നു കേരളത്തിലേക്ക് വരുന്നവർക്കുൾപ്പെടെ ഏറെ ആശ്വാസമായിരുന്നു ഇതിന്റെ പ്രവർത്തനം. കേരളത്തിലേക്ക് എത്തുന്നവരെ കോവിഡ് പരിശോധയ്ക്കുശേഷം കടത്തിവിടുന്നതരത്തിലായിരുന്നു ആദ്യ പ്രവർത്തനങ്ങൾ . ഇതിന്റെ ഭാഗമായി കിളിയന്തറയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇതും ഇപ്പോൾ പിൻവലിച്ചു.
കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധനാകേന്ദ്രം നിർത്തിയതെങ്കിലും കർണാടകയിലേക്ക് പോകുന്നവർക്ക് ആർടിസിആർ പരിശോധന നിർബന്ധമാണ്.
previous post