ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നീ മൂന്ന് പാർക്കുകളും ഒരു സിഇഒ കീഴിലുള്ള സ്ഥിതിയിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രത്യേക സാഹചര്യത്തിലാണ് ഇവ മൂന്നും ഒരു സിഇഒക്കു കീഴിൽ വന്നത്. കോഴിക്കോട് സൈബർ പാർക്കിൽ കൂടുതൽ ഐടി സ്ഥാപനങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
കോവിഡ് സാഹചര്യത്തിലും 1000 തൊഴിലവസരങ്ങൾ ഐടി പാർക്കുകളിലുണ്ടായി. മുൻ വർഷം 40 ഐടി കന്പനികൾ പുതിയതായി ആരംഭിച്ചു. ഈ വർഷം കോവിഡിനെ തുടർന്ന് 10 കന്പനികളാണ് പുതിയതായി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.