പൊതുജന പങ്കാളിത്തതോടെ നാലു വർഷത്തിനകം 1550 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യു മന്ത്രി കെ. രാജൻ. നിയമസഭയിൽ പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും സർവേ നടത്തുക. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നാളിതുവരെ 911 വില്ലേജുകളിൽ മാത്രമാണ് റീസർവേ പൂർത്തിയാക്കിയിട്ടുള്ളത്.
ഈ 911 വില്ലേജുകളിൽ 89 വില്ലേജുകളിലെ റിക്കാർഡുകൾ മാത്രമാണ് ഡിജിറ്റൽ ഫോർമാറ്റിൽ തയാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.