സംസ്ഥാനത്ത് 29,392 ഗുണഭോക്താക്കൾ വാതിൽപ്പടി സേവനത്തിന് അർഹരായിട്ടുണ്ടെന്നു മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു.
പ്രായാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം തുടങ്ങിയ പലവിധ കാരണങ്ങളാൽ സർക്കാർ സേവനങ്ങൾ യഥാസമയം ലഭ്യമാകാത്തവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷനുള്ള അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകളുടെ വിതരണം എന്നീ അഞ്ചു സേവനങ്ങളാണു വാതിൽപ്പടി സേവനങ്ങളായി ഉൾപ്പെടുത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തിൽ 38 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളും ഉൾപ്പെടെ 50 തദ്ദേശസ്ഥാപനങ്ങളിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.