22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 9677 പോക്സോ കേസുകൾ
Kerala

സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 9677 പോക്സോ കേസുകൾ

സംസ്ഥാനത്ത് പോക്സോ കോടതികളിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് 9677 കേസുകൾ. പോക്സോ കേസുകളിൽ തീർപ്പു കൽപ്പിക്കുന്നതിനായി 28 താത്കാലിക അതിവേഗ പ്രത്യേക കോടതികൾ സംസ്ഥാനത്തു പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിലാണ് ഇപ്പോഴും ഇത്രമാത്രം കേസുകൾ നിലവിലുള്ളത്.

ജില്ല തിരിച്ചുള്ള കണക്കുകളിൽ തൃശൂരാണ് 1325 തീർപ്പാകാത്ത കേസുകളുമായി ഒന്നാമത്. കോഴിക്കോട്-1213, തിരുവനന്തപുരം-1000, കണ്ണൂർ-860, കൊല്ലം-682, എറണാകുളം-651, പാലക്കാട്-619, മലപ്പുറം-613, ഇടുക്കി-588, ആലപ്പുഴ-516, കോട്ടയം-514, കാസർഗോഡ്-472, പത്തനംതിട്ട-335, വയനാട്-262 എന്നിങ്ങനെയാണു കണക്കുകൾ.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളുമുൾപ്പെടെയുള്ള കേസുകൾ വളരെ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനായി 2018ൽ ക്രിമിനൽ ലോ അമെന്‍റ്മെന്‍റ് ആക്ട് നടപ്പിലാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് അതിവേഗ കോടതികളുടെ രൂപീകരണം.

പോക്സോ കേസുകളിൽ അന്വേഷണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ആറുമാസത്തിനുള്ളിൽ വിചാരണ കഴിഞ്ഞിരിക്കണമെന്നും അതിവേഗ കോടതികളോട് നിർദേശിച്ചിട്ടുള്ളതാണ്.

2019ൽ പോക്സോ നിയമത്തിൽ ഭേദഗതി വരുത്തി കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കു വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റവുമാക്കി മാറ്റി. ഇത്രയും ദൃഢതയുള്ള നിയമമുണ്ടായിരുന്നിട്ടും പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നത് നീതി വ്യവസ്ഥയ്ക്കുതന്നെ കളങ്കമായി മാറുകയാണ്.

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും തടയുന്നതിനുംവേണ്ടി സൈബർ ഡോമിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഓപറേഷൻ പി- ഹണ്ട് റെയ്ഡ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനോടകം 993 സ്ഥലങ്ങളിൽ പരിശോധന നടത്തുകയും 246 പേരെ അറസ്റ്റ് ചെയ്തു നിയമ നടപടികളും സ്വീകരിച്ചു. എന്നാൽ അതിക്രമങ്ങൾക്കിരയായവർക്ക് വേഗത്തിൽ നീതിലഭിക്കാൻ കോടതികൾ അതിവേഗം പ്രവർത്തിക്കേണ്ടതുണ്ട്.

നീതിലഭിക്കുവാനുള്ള കാലതാമസം പതിവു കഥയാകുന്പോൾ കടുത്ത മാനസിക പിരിമുറുക്കവും ഇരകൾ നേരിടുകയാണ്. കേസുകൾ അനന്തമായി നീളുന്നതിനുള്ള പരിഹാരമെന്ന നിലയിലാണ് അതിവേഗ കോടതികളിൽ വിചാരണ നടത്തുന്നതെങ്കിലും കെട്ടിക്കിടക്കുന്ന കേസുകൾ ദിനം പ്രതികൂടുന്നത് ആശങ്കയുളവാക്കുന്നു.

Related posts

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

Aswathi Kottiyoor

7800 രൂപ നൽകിയാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ വായ്‌പത്തുക ; പ്രധാനമന്ത്രി മുദ്ര യോജനയുടെ പേരിൽ വായ്‌പ തട്ടിപ്പ്‌

Aswathi Kottiyoor

തെളിനീരൊഴുകും നവകേരളം; കേളകം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox