24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്: 30% മരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ.
Kerala

കോവിഡ്: 30% മരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ.

സംസ്ഥാനത്തു കോവിഡ് ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകിയതിനാൽ 30.44% പേർ മരിച്ചെന്ന് റിപ്പോർട്ട്. ഇവരിൽ ഏറെയും പ്രമേഹമോ രക്താതിസമ്മർദമോ ഉള്ളവരാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഈ മാസം 10ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം. ജൂൺ 18 മുതൽ ഈ മാസം 3 വരെയുള്ള 9195 മരണങ്ങളാണ് വിലയിരുത്തിയത്. കാസർകോട് ജില്ലയിലാണ് ഇത്തരത്തിൽ ഏറ്റവുമധികം മരണം– 35.32%. ഓഗസ്റ്റ് 28 വരെയുള്ള കണക്ക് പ്രകാരം തൃശൂരിൽ 32.98% പേർ ഇങ്ങനെ മരിച്ചു.

കോവിഡ് ബാധിതർ വീടുകളിൽ തന്നെ കഴിയുമ്പോൾ ക്വാറന്റീൻ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കഴിഞ്ഞില്ല. ക്വാറന്റീനിൽ കഴിയുന്നവരുടെ ഓക്സിജൻ നില ഉൾപ്പെടെ പരിശോധനകൾ യഥാസമയം നടന്നില്ല. അതോടെ മരണനിരക്ക് ഉയർന്നു.

ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ ആകെ മരണം 9195

വീട്ടിൽവച്ച്: 514

യാത്രാമധ്യേ: 146

ആശുപത്രിയിൽ

ആദ്യദിനം: 794

രണ്ടാം ദിനം: 704

മൂന്നാം ദിനം: 640

ആശുപത്രിയിലെത്താൻ വൈകിയുള്ള ആകെ മരണം 2799

ശതമാനം: 30.44 %

Related posts

രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം

Aswathi Kottiyoor

ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ വെബ്സൈറ്റ് പ്രകാശനം ഇന്ന് (നവംബർ 9)

Aswathi Kottiyoor

തിങ്കളാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് എട്ട് ജില്ലകൾക്ക് യെല്ലോ അലേർട്ട്

Aswathi Kottiyoor
WordPress Image Lightbox