കോവിഡ് രോഗമുക്തർക്ക് ആറുമാസത്തിന് ശേഷം വാക്സിൻ നൽകിയാൽ വിദഗ്ദ്ധ സമിതി.
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്‍റെ രണ്ടു ഡോസുകളുടെ ഇടവേള ദീർഘിപ്പിക്കണമെന്നും വിദഗ്ധ സമിതി നിർദ്ദേശിച്ചു. 12 മുതൽ 16 ആഴ്ചകളുടെ ഇടവേളയിൽ രണ്ടാം ഡോസ് വാക്സിൻ നൽകണം. അതേസമയം കോവാക്സിന്റെ ഇടവേളകളിൽ മാറ്റം വരുത്തിയിട്ടില്ല. അത് നാലു മുതൽ ആറ് ആഴ്ച ഇടവേളയായി തുടരും. കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകളുടെ ഇടവേള വർധിപ്പിക്കുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
പ്ലാസ്മ ചികിത്സക്ക് വിധേയരായവർ 12 ആഴ്ചക്ക് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതിയാകും. ഗുരുതര അസുഖങ്ങളുണ്ടായിരുന്നവർക്ക് രോഗമുക്തി നേടി നാലു മുതൽ എട്ട് ആഴ്ചക്കുള്ളിൽ വാക്സിൻ സ്വീകരിക്കാം. ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്സിൻ എടുക്കാം. വാക്സിനെടുക്കുന്ന കാര്യം സ്വയം തീരുമാനിക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് വിദഗ്ധ സമിതി ശിപാർശ ചെയ്തു.