കണ്ണൂർ: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് രണ്ടാം അലോട്ട്മെന്റിനുശേഷവും ജില്ലയിൽ സീറ്റില്ല. ജില്ലയിൽ 12,000 വിദ്യാർഥികൾക്കാണ് രണ്ടാം അലോട്ട്മെന്റിനുശേഷം തുടർപഠനത്തിന് അവസരമില്ലാതായത്. ഇതേത്തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും ജില്ലാ കളക്ടറെ നേരിൽക്കണ്ട് നിവേദനം നൽകി. മക്കളുടെ ഭാവി നിശ്ചയിക്കുന്ന ഹയർസക്കൻഡറി പഠനത്തിന് ഭീമമായ ഫീസ് നൽകി ജില്ലയ്ക്ക് പുറത്തുപോയും തേടേണ്ട സ്ഥിതിയാണുള്ളതെന്ന് രക്ഷിതാക്കൾ കളക്ടറെ ബോധ്യപ്പെടുത്തി.
തുടർദിവസങ്ങളിൽ വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്ലസ് വൺ സീറ്റ് വിഷയത്തിൽ രൂപീകരിച്ച രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആക്ഷൻ കൗൺസിൽ അറിയിച്ചു. പ്രാദേശികതലങ്ങളിൽ വിവിധ എംഎൽഎമാർ, രാഷ്ട്രീയപ്രമുഖർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ച് വരുംദിനങ്ങളിൽ സമരപരിപാടികളായും ഉന്നതാധികാരികളെ സമീപിച്ചും സീറ്റ് ലഭിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുവാനാണ് തീരുമാനം.
previous post