തിരുവനന്തപുരം ∙ ഗ്രീഷ്മ എപ്പോഴും ജൂസും പിടിച്ചാണ് ഷാരോണിനൊപ്പം നടന്നിരുന്നതെന്നും അന്നേ അതേക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്നും ഷാരോണിന്റെ അമ്മ പ്രിയ മാധ്യമങ്ങളോടു പറഞ്ഞു. ജൂസും കഷായവും കഴിച്ച പാറശാല സ്വദേശി ഷാരോണിന്റേത് കൊലപാതകമാണെന്നു തെളിഞ്ഞതിനെ തുടർന്നാണ് അമ്മയുടെ വെളിപ്പെടുത്തൽ. ഗ്രീഷ്മയെ കണ്ടിട്ടു വരുന്ന ദിവസങ്ങളിലെല്ലാം ഷാരോണിനു ഛർദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ അച്ഛൻ ജയരാജ് മാധ്യമങ്ങളോടു പറഞ്ഞു. മജിസ്ട്രേട്ട് വന്നു മൊഴിയെടുത്തപ്പോൾ മാത്രമാണ് കഷായം കുടിച്ചതിനെക്കുറിച്ച് ഷാരോൺ പറഞ്ഞത്.ചാർത്തി നിൽക്കുന്ന ഫോട്ടോ വാട്സാപ്പിൽ അയച്ചു കൊടുക്കും. ഒക്ടോബറിനു ശേഷമേ ഭർത്താവുമൊത്ത് ജീവിക്കാൻ സാധിക്കൂ എന്നാണ് ഗ്രീഷ്മയുടെ ജാതകത്തിൽ പറഞ്ഞിരിക്കുന്നത്.
ഫെബ്രുവരിയിൽ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം തീരുമാനിച്ചിരുന്നു. അതിനാൽ, അതിനു മുൻപു ഷാരോണുമായി വിവാഹം കഴിഞ്ഞു എന്നു കണക്കിലെടുത്ത് ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു…’ ഇരുവരും വീട്ടിൽ വച്ച് വിവാഹം കഴിച്ചുവെന്നാണ് തന്നോടു പറഞ്ഞതെന്നും ഷാരോണിന്റെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു.