മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി, “ശുദ്ധീകരണത്തിൽ” നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ അപമാനിച്ചെന്ന് പരാതിയിൽ നിയമനടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് പാർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ് സി എസ് ടി വിഭാഗത്തിൽപ്പെടുന്ന 32 എം പിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്. എന്നാൽ അന്വേഷണം ശരിയായ ദിശയിലെന്നാണ് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലും, ബംഗലുരുവിലുമായി 2 കേസുകളെടുത്തിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. ഉത്തരാഖണ്ഡിലും, ബംഗലുരുവിലുമായി 2 കേസുകളെടുത്തിട്ടുണ്ട്. ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡിലെ ഹൽദ്വനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുത്ത പൊതുറാലിക്ക് ശേഷം ശുദ്ധീകരൺ യജ്ഞം എന്ന നടത്തിയത്. ഇതിനെതിരെയാണ് പരാതി




