വിസി നിയമനത്തിൽ സർക്കാർ പൂർണമായി സംഘപരിവാറിന് കീഴടങ്ങി’: പി രാജീവ്

സർവ്വകലാശാലകളിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സംഘപരിവാർ അജണ്ടയെ രൂക്ഷമായി വിമർശിച്ച് പി രാജീവ്. വിസി നിയമനത്തിൽ സർക്കാർ പൂർണമായി സംഘപരിവാറിന് കീഴടങ്ങിയെന്നും കേന്ദ്രം വിദ്യാർത്ഥികളോട് കാണിക്കുന്ന അതേ സമീപനമാണ് യുഡിഎഫ് സർക്കാരിന്റേതെന്നും പി രാജീവ് പറഞ്ഞു.
വന്ദേമാതരം പൂർണമായി പാടിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. നിലപാട് പറയാനുള്ള ആർജ്ജവം പോലും സർക്കാരിന് ഇല്ല. കാന്തപുരത്തിന്റെ പ്രസ്താവനയിൽ വ്യക്തത വന്നിട്ടുണ്ട്. പാർട്ടിയുടെ നിലപാട് ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രിയുടെ നടപടിയേയും അദ്ദേഹം വിമർശിച്ചു. മെറ്റയ്ക്ക് ലോകത്തെവിടെയും ഇല്ലാത്ത ഒരു കാര്യം കേരളത്തിൽ ഉണ്ട് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.
കണ്ണൂരിൽ പ്രതിപക്ഷ നേതാവിന്റെ പരാമർശം മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. പിണറായി വിജയനും തോമസ് ഐസക്കും പറഞ്ഞത് ഒരേ കാര്യമാണ്. മാധ്യമങ്ങളാണ് തെറ്റായി വ്യാഖ്യാനിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയില്ലാതെയാണ് തളിപ്പറമ്പിലെ യോഗം എന്ന വാർത്ത കൊടുക്കുന്നതിനു മുൻപ് നിങ്ങൾ സെക്രട്ടറിയോട് ചോദിച്ചോ. നിങ്ങൾ പൊതുബോധം സൃഷ്ടിച്ച ശേഷം ആണോ ചോദിക്കുന്നതെന്നും പി രാജീവ് ചോദിച്ചു.




