ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വിദ്യാർത്ഥികളിൽ രണ്ടു പേർ മരിച്ചു. മുരുകന്റെ മകൻ മുരളി (16) ലത്തീഫിന്റെ മകൻ അജ്മൽ (14)എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ജലീലിന്റെ മകൻ ഫെബിൻ ഫിറോസ് ചികിത്സയിലാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഏപ്രിൽ 22 ന് ആയിരുന്നു സംഭവം. ഉച്ചയ്ക്ക് 1 മണിയോടെ മണ്ണാർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ മുരളി, അജ്മൽ ഉൾപ്പെടെ പ്രദേശവാസികളായ മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്.