സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ചില സംസ്ഥാനങ്ങൾ ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും വാക്സിൻ ദൗർബല്യം നേരിടുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം സംസ്ഥാനങ്ങൾ ഉന്നയിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
വാക്സിൻ വിതരണം സംബന്ധിച്ച മഹാരാഷ്ട്ര സർക്കാരിന്റെ പ്രതികരണം, കോവിഡ് വ്യാപനം തടയാൻ സാധിക്കാത്ത പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സർക്കാരിന്റെ “അനാസ്ഥ മനോഭാവം” വൈറസിനെതിരെ പോരാടാനുള്ള രാജ്യത്തിന്റെ മുഴുവൻ ശ്രമങ്ങളെയും ഒറ്റക്കെട്ടായി ബാധിച്ചുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് ദിവസത്തിനുള്ളിൽ കോവിഡ് വാക്സിനുകൾ തീർന്നുപോകുമെന്നും കൂടുതൽ വാക്സിനുകൾ ഉടൻ അയയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു മഹാരാഷ്ട്ര ആരോഗ്യമന്ത്രിരാജേഷ് തോപ്പെ പറഞ്ഞത്. എന്നാൽ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും പരിഭ്രാന്തി പരത്താനുമാണ് ഈ പ്രസ്താവനകൾകൊണ്ട് സാധിച്ചതെന്നും ഹർഷ വർധൻ പറഞ്ഞു.