Uncategorized

ബിജെപി പൂഞ്ഞാറിൽ നാലരക്കോടിയിൽ അധികം ചെലവഴിച്ചെന്ന PC ജോർജിന്റെ വെളിപ്പെടുത്തൽ; എൽഡിഎഫ് പരാതി നല്‍കും

കോട്ടയം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി നാലരക്കോടിയില്‍ അധികം രൂപ ചെലവഴിച്ചെന്ന പി സി ജോര്‍ജിന്റെ വെളിപ്പെടുത്തതില്‍ പരാതി നല്‍കുമെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് പി സി ജോര്‍ജ് തിരുത്തി പറഞ്ഞത്. ആരെ വേണമെങ്കിലും ആക്ഷേപിക്കുകയെന്ന നിലയാണ് പി സി ജോര്‍ജിന്. രാഷ്ട്രപിതാവിനെ അടക്കം അവഹേളിച്ച വ്യക്തിയാണ്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവന സ്ഥിരമാണെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് അഴിമതിയാണ് നടന്നത്. സമഗ്രമായ അന്വേഷണം വേണം. എനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി. അതിനെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകും. വിഷലിപ്തമായ പ്രചാരങ്ങള്‍ക്കെതിരെ പരാതി നല്‍കുമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അപ്പന്‍ ആരാണെന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ലാത്ത സ്ഥിതിയാണെന്നാണ് തോന്നുന്നത്. പ്ലാത്തോട്ടത്തില്‍ ചാക്കോ ആണെന്നാണ് രേഖകളിലുള്ളത്. മോദിയാണ് അപ്പന്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ബിഷപ്പ് ഫ്രാങ്കോയെ കാണാന്‍ നേരത്തെ ജയിലില്‍ പോയതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അപ്പനെ കാണാന്‍ പോയതെന്നായിരുന്നു പി സി ജോര്‍ജിന്റെ മറുപടിയെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button