Uncategorized

സമരക്കാരുടെ നേരെ ജലപീരങ്കിയില്‍ നിന്നു പുറത്തുവിട്ട വെള്ളം മലിനജലമല്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: എഐവൈഎഫ് സമരത്തിന് നേരെ പോലീസ് ജലപീരങ്കിയില്‍ നിന്നു പുറത്തുവിട്ട വെള്ളം മലിനജലമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വര്‍ഷമായി ജലപീരങ്കിയില്‍ നിറയ്ക്കുന്ന അതേ സ്ഥലത്തു നിന്നാണ് വെള്ളം നിറച്ചത്. വെള്ളം പരിശോധനയക്കയച്ച റിപ്പോര്‍ട്ടില്‍ മലിനജലമല്ലെന്ന് കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി.പിഎംശ്രീ പദ്ധതിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ മലിന ജലമാണെന്ന് സിപിഐ നേതാവ് കെ. രാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിച്ചു. ഇതേ തുടര്‍ന്ന് വെള്ളം പരിശോധനയ്ക്ക് അയക്കാനും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പബ്ലിക് ഹെല്‍ത്ത് ലാബിലും വാട്ടര്‍ അതോറിറ്റിയുടെ ലാബിലും വെള്ളം പരിശോധനയ്ക്കയച്ചു. രണ്ടിടത്ത് നിന്നും ലഭിച്ച റിപ്പോര്‍ട്ടിലും മലിന ജലമല്ലെന്നും കണ്ടെത്തി. വെള്ളത്തില്‍ ഇരുമ്പിന്‍റെ അംശം കുടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് ജലപീരങ്കിക്കുള്ളിലെ ഇരുമ്പിന്‍റെ അംശം കാരണമാകാമെന്നാണ് നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button