എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് ആറു ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർ.ടി.പി.സി.ആർ. പരിശോധന നടത്താനുള്ള സംവിധാനമൊരുക്കുന്നതായി മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഈ സംവിധാനം ലഭ്യമാണ്. പത്തനംതിട്ട, എറണാകുളം പബ്ലിക് ഹെൽത്ത് ലാബുകളിൽ ഒരാഴ്ചയ്ക്കകവും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അടുത്തുതന്നെയും സംവിധാനം സജ്ജമാക്കും -മന്ത്രി പറഞ്ഞു.
നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പബ്ലിക് ഹെൽത്ത് ലാബുകളിലും എലിപ്പനിരോഗ നിർണയത്തിനുള്ള ഐ.ജി.എം. എലീസ പരിശോധന നടത്തുന്നുണ്ട്. ഒരാളുടെ ശരീരത്തിൽ വൈറസ് കടന്നശേഷം ഏഴുദിവസം കഴിഞ്ഞാൽമാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താൻ സാധിക്കൂ.