യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. ഇന്‍ഡിഗോ വിമാനങ്ങളാണ് എത്തിയത്.
രണ്ട് വിമാനങ്ങളിലായി 434 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. രാജ്യത്ത് ഒന്‍പത് വിമാനങ്ങളിലായി 2,212 പേരെയാണ് ഇതുവരെ തിരികെ കൊണ്ടുവന്നത്.
അതേസമയം, എല്ലാ ഇന്ത്യക്കാരും അടിയന്തരമായി ഇന്ന് തന്നെ കീവ് വിടണമെന്ന് എംബസി നിർദേശിച്ചു. കീവിലെ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തെ തുടർന്നാണ് നിർദേശം. പടിഞ്ഞാറൻ മേഖലയിലേക്ക് മാറാനാണ് അറിയിച്ചിരിക്കുന്നത്.
ഏകദേശം 500 ഓളം ഇന്ത്യക്കാർ കീവിലുണ്ടെന്നാണ് സൂചന. ട്രെയിനോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് കീവിൽ നിന്നും മാറണമെന്നാണ് എംബസിയുടെ നിർദേശം.