കൊട്ടിയൂർ : കൊട്ടിയൂർ പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ചതായി കണ്ടു. ചെകുത്താൻ തേടിൻ്റെ കലുങ്കിനടിയിൽ ഇന്നലെ രാത്രി ആണ് പോത്തിനെ തള്ളിയതെന്ന് സംശയിക്കുന്നു. ബാവലി പുഴയുടെ പ്രധാന കൈവഴിയാണ് ചെകുത്താൻ തോട്.ആയിരകണക്കിന്ആളുകളുടെ പ്രധാന കുടിവെള്ള സ്രോതസ്സ് ആണിത്.
വാഹനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കന്നുകാലികളെ കടത്തുന്ന സംഘമാകാം പോത്തിൻ്റെ ജഢംഉപേഷിച്ചതെന്ന്സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. മുൻപും പാൽച്ചുരത്തിന് സൈഡിലൂടെ ഒഴുകുന്ന ചെകുത്താൻ തോട്ടിൽ അറവുശാല മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്ന നന്നായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. മറ്റു സ്ഥലങ്ങളിലുള്ള ഉള്ള മാലിന്യമാണ് ഇരുട്ടിൻറെ മറവിൽ സാമൂഹ്യവിരുദ്ധർ നിക്ഷേപിക്കുന്നത്. പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു പ്രശ്നത്തിന് പരിഹാരം കാണാനാണ്നാട്ടുകാരുടെആവശ്യം