നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ ഇതുവരെ 392 ആയി; ഭോട്ടെ കോശി നദിയിൽ വീണ്ടും പ്രളയ മുന്നറിപ്പ്

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 392 മൃതദേഹങ്ങൾ കണ്ടെത്തയതായാണ് ഔദ്യോഗിക വിശദീകരണം. 1400ലേറെപ്പോരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിൽ പ്രദേശത്തെ പട്ടണങ്ങളിലും താഴ്വരകളിലും വൻ നാശനഷ്ടമാണ് വിതച്ചത്. പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ഭോട്ടെ കോശി നദിയിൽ വീണ്ടും പ്രളയ മുന്നറിപ്പ് നൽകിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചൈന– നേപ്പാൾ അതിർത്തിക്ക് സമീപം നദിയുടെ ഒഴുക്ക് തടഞ്ഞ് തടയണ രൂപപ്പെട്ടു. ഈ തടയണ ഏത് സമയവും പൊട്ടാം എന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി ഉടൻ തടാകത്തിലേക്ക് എത്തും. നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് 290 ഇന്ത്യാക്കാരെ കാണാതായതായാണ് അധികൃതർ അറിയിക്കുന്നത്. ദുരന്തത്തിൽ കാണാതായവരിൽ 796പേരെ രക്ഷപ്പെടുത്തിയെന്നും ഇതിൽ 50ഓളം പേർ വിദേശികളാണെന്നുമാണ് നേപ്പാൾ പൊലീസ് അറിയിക്കുന്നത്. നേപ്പാൾ അധികൃതർ നൽകുന്ന വിവരം അനുസരിച്ച് ഏതാണ് 910 ആളുകളെയാണ് അപകടതത്തിൽ കാണാതായിരിക്കുന്നത്. ടിബറ്റിലെ അധികൃതർ 558പേരെ കാണാതായതായി എന്ന വിവരമാണ് പങ്കുവെയ്ക്കുന്നത്. ദുരന്തത്തെ തുടർന്ന് നേപ്പാളിലും ടിബറ്റിലുമായി ഏതാണ്ട് 1468 പേരെ കാണാതായി എന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.




