പൊതുവിപണിയില്‍ അരി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ അരിവണ്ടികള്‍ വഴി ഒരാഴ്ചയ്ക്കിടെ സബ്സിഡി നിരക്കില്‍ 1,31,464 കിലോഗ്രാം അരി വിതരണം ചെയ്തു. കഴിഞ്ഞ രണ്ടിനാണ് അരിവണ്ടികള്‍ ഫ്ളാഗ് ഓഫ് ചെയ്തത്.
ആദ്യ ദിവസം തന്നെ 9112 കിലോ അരി വിതരണം ചെയ്തു. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ സബ്സിഡി അരി വിതരണം ചെയ്തത് പുനലൂര്‍ ഡിപ്പോയില്‍ ആണ്. 17 അരിവണ്ടികളാണ് വിവിധ സ്ഥലങ്ങളിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി പറഞ്ഞു.
ജയ, കുറുവ, മട്ട, പച്ചരി എന്നീ ഇനങ്ങളിലായി കാര്‍ഡ് ഒന്നിന് പരമാവധി 10 കിലോ അരിയാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്. സപ്ലൈകോ യോ മാവേലി സ്റ്റോറോ ഇല്ലാത്ത മേഖലകളിലാണ് അരിവണ്ടി സഞ്ചരിക്കുന്നത്.