രാജ്യത്ത് ജനാധിപത്യം കുഴിച്ചുമൂടപ്പെടുകയാണ്, സമരം ചെയ്യുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റെന്താണ് മാർഗം: ചെന്നിത്തല

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയെ വലിച്ചിഴച്ച് കൊണ്ടുപോയത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും രാജ്യത്ത് ജനാധിപത്യം കുഴിച്ചുമൂടപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറല്ലെന്നും രാജിവയ്ക്കാന്‍ വിദ്യാഭ്യാസമന്ത്രിയും ഒരുക്കമല്ലെന്നും ചെന്നിത്തല പറഞ്ഞു. സമരം ചെയ്യുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റെന്താണ് മാര്‍ഗമെന്നും അദ്ദേഹം ചോദിച്ചു.
‘ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സിജെപിയുടെ നേതൃത്വത്തിലും പ്രതിഷേധം നടക്കുന്നുണ്ട്. പക്ഷെ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടില്‍ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷയിലാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. ഒരു തരത്തിലുളള ചര്‍ച്ചയ്ക്കും അവര്‍ തയ്യാറായില്ല. അതില്‍ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താം എന്ന ബിജെപിയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല’: രമേശ് ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധിയെ ഡൽഹി പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗമുണ്ടായി. രാഹുല്‍ ഗാന്ധി പിടിവലിക്കിടെ നിലത്തുവീണു. രാഹുലിനെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാനാണ് പൊലീസ് ശ്രമിച്ചത്. പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. രാഹുലിന്റെ മൂക്കിനാണ് പരിക്കേറ്റത്. രക്തമൊലിപ്പിച്ച മുഖവുമായി രാഹുല്‍ പൊലീസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘ഇതാണ് ഇന്ത്യയിലെ ജനാധിപത്യം’ എന്നാണ് ബലം പ്രയോഗിച്ച് തന്നെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്.
കേന്ദ്രസര്‍ക്കാരിനോട് പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. നീറ്റ് പരീക്ഷയെഴുതി ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിക്കണം, വിദ്യാഭ്യാസ മന്ത്രി ഉടന്‍ രാജിവയ്ക്കണം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം വേണം, പാര്‍ലമെന്റ് നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ.




