Uncategorized

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍; പുതിയ സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും

തിരുവനന്തപുരം: കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റിട്ട .സി എന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുന്ന സമിതിയിൽ ഉള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിലവില്‍ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം.

ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നൈഗാവിലെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു നാല് വയസുകാരിയും അമ്മ അഞ്ജലി പ്രജാപതിയും. വീട്ടിലേക്ക് തിരിച്ച് പോകാനായി രാത്രി 8.15ഓടെ ഫ്ലാറ്റിന് പുറത്തേക്ക് ഇരുവരും ഇറങ്ങി. ചെരിപ്പ് ഇടാനായി കുട്ടിയെ അഞ്ജലി ഷൂ റാക്കിന് മുകളിൽ ഇരുത്തി. ഈ സമയത്ത് ഷൂറാക്കിന് പിന്നിലുള്ള ഡക്റ്റ് വിൻഡോ പാതി തുറന്ന് കിടന്നിരുന്നത് അഞ്ജലി ശ്രദ്ധിച്ചിരുന്നില്ല. ഷൂറാക്കിൽ നിന്നും എഴുന്നേറ്റ കുഞ്ഞ് ഡക്റ്റ് വിൻഡോയിൽ ഇരിക്കാൻ ശ്രമിച്ചതോടെ ബാലൻസ് തെറ്റി പന്ത്രണ്ടാം നിലയിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.

അഞ്ജലി കുട്ടിയുടെ ചെരിപ്പ് എടുത്ത് തിരിയുമ്പോഴേയ്ക്കും അപകടം സംഭവിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാല് വയസുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ സംഭവങ്ങൾ മുഴുവനും ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ പതിയുകയായിരുന്നു. അ‌ഞ്ജലിയുടെ നിലവിളി കേട്ടെത്തിയ ആളുകൾ താഴത്തെ നിലയിലേക്ക് ഓടുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. സംഭവത്തിൽ അപകട മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button