അഞ്ച് ലിറ്റർ ചാരയാവുമായി അറയങ്ങാട് ഗണപതിയാട് സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.
ഗണപതിയാട് സ്വദേശി രഘൂത്തമൻ സി ( 56/) എന്നയാളാണ് അറയങ്ങാട് വച്ച് 5 ലിറ്റർ നാടൻ ചാരായവുമായി പിടിയിലായത്. ചാരായം വാറ്റാൻപാകപ്പെടുത്തിയ100ലിറ്റർ വാഷ് കൈവശവച്ച കുറ്റത്തിന് ടിയാന്റെ പേരിൽ 2020 ഇൽ പേരാവൂർ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പദ്മരാജന്റെ നേതൃത്വത്തിൽ കേസ് എടുത്തിരുന്നു, അന്ന് ടീ പ്രതി ഒളിവിൽ പോവുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു, ഒളിവിൽ പോയ പ്രതി നാട്ടിൽ വരികയും വീണ്ടും നാടൻ ചാരായം വാറ്റി ഉപയോഗികുകയും ചെയ്യുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർ വിജേഷ് എ കെ യും പാർട്ടിയും നടത്തിയ പരിശോധനയിൽ ആണ് ടിയാൻ എക്‌സൈസിന്റെ വലയിൽ ആയത്. കൂത്തുപറമ്പ് കോടതി മുൻപാകെ ഹാജർ ആക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ വിജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എൻ പദ്മരാജൻ സിവിൽ എക്സൈസ് ഓഫീസർ വിജയൻ പി സതീഷ് വി. എൻ സിനോജ് വി വനിതാ സിവിൽ എക്സൈസ് ഓഫീസർ അമൃത എന്നിവർ പങ്കെടുത്തു.