ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപയാക്കി നിശ്ചയിച്ചത് ഹൈക്കോടതി റദ്ദാക്കി. നിരക്ക് കുറച്ചത് ചോദ്യം ചെയ്ത് സ്വകാര്യ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലാബ് ഉടമകളുമായി ആലോചിച്ച് ഒരു മാസത്തിനകം പുതിയ നിരക്ക് നിശ്ചയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഏകപക്ഷീയമായി നിരക്ക് നിശ്ചയിച്ചത് ഐസിഎംആർ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന സ്വകാര്യ ലാബ് ഉടമകളുടെ വാദം കോടതി അംഗീകരിച്ചു. ഐസിഎംആർ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ലാബ് ഉടമകളുമായി ആലോചിച്ച് നിരക്കുകള്‍ പുനഃപരിശോധിക്കണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്.