Uncategorized

ഗസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; സഹായവുമായി പോയ ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ അറസ്റ്റില്‍

ഗസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. മധ്യഗസയിലെ നെറ്റ്സാരിം ഇടനാഴി സൈന്യം പിടിച്ചെടുത്തു. ഗസയില്‍ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇനിയും വടക്കന്‍ ഗസയില്‍ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കട്സ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ, ഗസയിലേക്ക് മാനുഷികസഹായവുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്ളോട്ടിലയിലെ ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കമുള്ള ആക്ടിവിസ്റ്റുകളെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തു. ഫ്ളോട്ടിലയിലെ വോളണ്ടിയര്‍മാര്‍ നിയമപരമായ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതിനാലും പ്രകോപനം സൃഷ്ടിച്ചതിനാലുമാണ് അറസ്റ്റ് ചെയ്തതെന്ന് ഇസ്രയേല്‍ വിശദീകരിച്ചു. ഫ്ളോട്ടില ദൗത്യത്തിലെ പതിമൂന്ന് ബോട്ടുകളാണ് പിടിച്ചെടുത്തത്. അവശേഷിക്കുന്ന 30 ബോട്ടുകള്‍ ഇപ്പോഴും ഗസയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെതിരെ ഇറ്റലിയിലും തുര്‍ക്കിയിലും ഗ്രീസിലും ടുണീഷ്യയിലും അര്‍ജന്റീനയിലും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. നടപടിയെ അന്താരാഷ്ട്ര കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ച കൊളമ്പിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇസ്രയേലി നയതന്ത്രജ്ഞരെ രാജ്യത്തു നിന്നും പുറത്താക്കുമെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button