ക്യാംപയിന്‍ ഫലം കാണുന്നു, മലപ്പുറത്ത് ഗാർഹിക പ്രസവങ്ങളിൽ വൻ കുറവ്

കേരളത്തില്‍ ഏറ്റവും കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടന്നിരുന്ന ജില്ല എന്ന പേരു ദോഷം മാറ്റാന്‍ മലപ്പുറത്തിന്‍റെ തീവ്രശ്രമം, ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ക്കെതിരെ ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് ആരാഗ്യവകുപ്പ് ആരംഭിച്ച ക്യാംപയിന്‍റെ ഫലമാണ് ഗണ്യമായ രീതിയില്‍ ഗാർഹിക പ്രവസവങ്ങൾ കുറയാന്‍ കാരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീട്ടില്‍ പ്രസവം നടക്കുന്ന ജില്ല മലപ്പുറമാണ്. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി 13-ലധികം ഗാര്‍ഹിക പ്രസവങ്ങള്‍ ഇതിനികം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇത്തരമൊരു സവിശേഷ സാഹചര്യത്തില്‍ ആശുപത്രിയിലെ പ്രസവം 100 % ആക്കുന്നതിനുള്ള സാമൂഹ്യ ഇടപെടലുക്കായി ബൃഹത്തായ ക്യാംപയിന്‍ എന്ന നിലയ്ക്കാണ് ഗാര്‍ഹിക പ്രസവത്തിനെതിരെ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലയില്‍ ഉടനീളം ആശുപത്രിയില്‍ പ്രസവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും കുഞ്ഞിന്‍റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.




