മാട്ടറ: മൂന്നു മാസത്തിലൊരിക്കൽ വാർഡിലെ പ്രവാസികളെ ഉൾപ്പെടുത്തി ഓൺലൈൻ പ്രവാസി ഗ്രാമസഭ നടത്തി മാട്ടറ വാർഡ്. വാർഡിലെ മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി മാർച്ച് മാസത്തിൽ ഓൺലൈൻ പ്രവാസി ഗ്രാമസഭ നടത്തിയിരുന്നു. ഒന്നാമത് ഗ്രാമസഭയ്ക്കുശേഷം പഞ്ചായത്തിലെ മുഴുവൻ കിടപ്പ് രോഗികൾക്കും ബെഡ്ഷീറ്റുകൾ നൽകുന്നതുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ നടത്തി. അതിനുശേഷം കഴിഞ്ഞദിവസം രണ്ടാമത് ഗ്രാമസഭയും ഓൺലൈനായി ചേർന്നു. ഗ്രാമസഭയിൽ ഉയർന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം വാർഡിലെ 414 വീടുകളിൽ പച്ചക്കറിയും പലവ്യഞ്ജനവും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുമെന്ന് വാർഡ് മെംബർ സരുൺ തോമസ് പറഞ്ഞു.
മിൽമ പാൽ എടുക്കാത്തതോടെ വാർഡിലെ മുഴുവൻ പാലും ശേഖരിച്ച് വാർഡ് മെംബറുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു. കൂടാതെ മെംബറുടെ ഓഫീസ് വഴി ലിസ്റ്റ് കൊടുത്ത് സാധനങ്ങൾ വാങ്ങിക്കുന്നവരോട് തത്കാലം തുക വാങ്ങാറില്ല. എന്നാൽ സാധനങ്ങൾ വാങ്ങുന്ന കടകളിൽ പണം കൃത്യമായി വാർഡ് മെംബറുടെ ഓഫീസിൽനിന്ന് കൊടുക്കും. അതിനായുള്ള കരുതൽ ധനവും പ്രവാസികൾ സ്നേഹകേന്ദ്രത്തിന് നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ മാട്ടറ വാർഡിലെ വീടുകളിൽ ഹോം ഡെലിവറി നൽകുന്ന സാധനങ്ങൾക്ക് പണം ഈടാക്കുന്നില്ല.
അത്തരം സന്പർക്കം കൊണ്ടുപോലും രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് വാർഡ് മെംബർ പറഞ്ഞു. കോവിഡ് വ്യാപനം കുറഞ്ഞ് ജോലികളൊക്കെ സാധാരണഗതിയിലാകുമ്പോൾ സ്നേഹകേന്ദ്രത്തിൽ പണം ഏൽപ്പിക്കാം. അഥവാ ഇല്ലെങ്കിലും അതും കണക്കാക്കിയുള്ള പണം പ്രവാസികൾ നൽകിയിട്ടുണ്ടെന്നും മെംബർ വ്യക്തമാക്കി.
previous post