Uncategorized

കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറിയെന്ന് കാലിക്കറ്റ് വിസി; ‘വേടന്‍റെ പാട്ട് സാഹിത്യ പഠനത്തിന് ഇണങ്ങുന്നതല്ലെന്ന് റിപ്പോർട്ട് കിട്ടി’

മലപ്പുറം: കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറിയെന്ന് കാലിക്കറ്റ് സർവകലാശാല വിസി ഡോ.പി .രവീന്ദ്രൻ. ഇതിന്‍റെ പ്രശ്നങ്ങൾ അക്കാദമിക് മേഖലയിലുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേടന്‍റെ പാട്ടുമായി ബന്ധപ്പെട്ട് സെനറ്റ് യോഗത്തിലുയർന്ന പ്രതിഷേധത്തിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച അദ്ദേഹം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറഞ്ഞു. തന്നെ സംഘപരിവാർ ഏജന്‍റെന്ന് വിളിക്കുന്നതിനടക്കം മറുപടി പറഞ്ഞു.

സെനറ്റ് യോഗം ചിലർ അലങ്കോലപ്പെടുത്തിയെന്നും ഈ നിലയിൽ മുന്നോട്ട് പോകുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഐഎസ്എം പരിപാടിക്കും പോസ്റ്റൽ വകുപ്പിന്‍റെ പരിപാടിക്കും പോയി. സേവ ഭാരതി നിരോധിത സംഘടനയല്ല. വിസി എന്ന നിലയിൽ എല്ലാത്തിനെയും ചേർത്തും കലഹിച്ചുo ബഹളം വച്ചും മുന്നോട്ട് പോകുന്നത് സർവകലാശാലയെ ബാധിക്കും.

സംഘപരിവാർ ബന്ധം ആരോപണത്തിലും വിസി മറുപടി നൽകി. താൻ ഐഎസ്എം പരിപാടിക്ക് പോയിട്ടുണ്ട്. പോസ്റ്റൽ ഡിപ്പാർട്മെന്‍റ് പരിപാടിക്ക് പോയിട്ടുണ്ട്. സേവാ ഭാരതി ഒരു നിരോധിത സംഘടന അല്ലെന്നും വിസി എന്ന നിലയിൽ എല്ലാത്തിനെയും ചേർത്തുപിടിക്കുക എന്നതാണ് സ്വന്തം രീതി എന്നും കാലിക്കറ്റ് വിസി ഡോ. പി രവീന്ദ്രൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button