ദേശീയപാതയിലെ അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി ഹൈവേപട്രോൾ പോലീസ് സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഹൈവേപോലീസ് പട്രോൾ വാഹനങ്ങളിൽ അഡിഷണൽ എസ്പി, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ, ഡിവൈഎസ്പിമാർ, അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ ഇടയ്ക്കിടെ യാത്രചെയ്ത് പരിശോധന നടത്തും.
മദ്യപിച്ചുളള വാഹനമോടിക്കൽ, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ് എന്നിവ തടയുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണിത്. ഹൈവേ പോലീസ് പട്രോൾ സംഘങ്ങളുടെ പ്രവർത്തനം മികച്ചതാക്കാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
കേരളത്തിൽ 53 ഹൈവേപോലീസ് പട്രോൾ വാഹനങ്ങളാണ് രാവും പകലുമായി നിരത്തിൽ റോന്ത് ചുറ്റുന്നത്.