കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ വികസനവും വിവാദ വ്യവസായവും തമ്മിലുള്ള മത്സരമാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വികസന വിരോധികള്‍ സംസ്ഥാനതല ഐക്യം ഉണ്ടാക്കിയിരിക്കുന്നു. കേരളത്തിന്‍റെ പുരോഗതിയെക്കുറിച്ചു ചര്‍ച്ച ചെയ്യാമോ എന്ന ചോദ്യത്തില്‍നിന്ന് അവര്‍ ഒഴിഞ്ഞുമാറുകയാണ്. പകരം ഓരോ മണിക്കൂറിലും പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. നാടിനെക്കുറിച്ചു വ്യാജകഥകള്‍ ലോകത്താകെ പ്രചരിപ്പിക്കുകയാണ്.കേരളമാണ് ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം. അതു സർവേയിലൂടെ കണ്ടെത്തി പ്രഖ്യാപിക്കുമ്പോള്‍ ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണല്‍ മറ്റൊന്നു വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് കൈക്കൂലിയും അഴിമതിയും ഏറ്റവും കൂടുതലുള്ള സംസ്ഥാനം രാജസ്ഥാന്‍ ആണെന്ന്. രാജസ്ഥാന്‍ ഭരിക്കുന്നത് കോണ്‍ഗ്രസ്സ്; കേരളം ഭരിക്കുന്നത് എല്‍ഡിഎഫ്. ഇതാണ് വ്യത്യാസം, കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
previous post