Uncategorized

മാരന്‍ കുടുംബത്തില്‍ സ്വത്ത് വഴക്ക്, സഹോദരനെതിരെ ആരോപണവുമായി ദയാനിധി മാരന്‍

തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമ ശൃംഖലയായ സണ്‍ ടിവി ഗ്രൂപ്പില്‍ കുടുംബ വഴക്ക് രൂക്ഷമാകുന്നു. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍ തന്റെ സഹോദരനും സണ്‍ ടിവി ചെയര്‍മാനുമായ കലാനിധി മാരനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. കമ്പനിയുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഓഹരികള്‍ കലാനിധി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നാണ് ദയാനിധി മാരന്റെ പ്രധാന ആരോപണം.

ദയാനിധി മാരന്റെ ആരോപണങ്ങള്‍

2003 സെപ്റ്റംബര്‍ 15-ന് പിതാവ് മുരശോലി മാരന്‍ അതീവ ഗുരുതരാവസ്ഥയിലായിരിക്കുമ്പോള്‍, കലാനിധി മാരന്‍ സണ്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ 12 ലക്ഷം ഓഹരികള്‍ മറ്റ് ഓഹരി ഉടമകളുടെ അനുമതി ഇല്ലാതെ തനിക്ക് സ്വന്തമായി അനുവദിച്ചു എന്ന് ദയാനിധി ആരോപിക്കുന്നു. അന്ന് ഓഹരിയൊന്നിന് 10 രൂപയായിരുന്നു മുഖവിലയെങ്കിലും, അക്കാലത്ത് ഏകദേശം 3,500 കോടി രൂപ വിലമതിക്കുന്നതായിരുന്നു ഈ ഓഹരികള്‍. 2023 വരെ കലാനിധി 5,926 കോടി രൂപയും 2024-ല്‍ 455 കോടി രൂപയും ലാഭവിഹിതമായി നേടിയെന്ന് ദയാനിധി ആരോപിച്ചു. ഈ തട്ടിപ്പുകള്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button