സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതിയും പരീക്ഷകളും അടുത്തടുത്ത് വന്നതാണ് കാരണം. മാർച്ച് 17-നാണ് പരീക്ഷകൾ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്.
അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനകളും ലഭിച്ചതിനാൽ പരീക്ഷാ തീയതി മാറ്റണമെന്ന് അധ്യാപക സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് സർക്കാർ കമ്മീഷനോട് പരീക്ഷാ തീയതി മാറ്റാൻ ആവശ്യപ്പെട്ടത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ 15,000 ബൂത്തുകൾ അധികമായി ക്രമീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചിരുന്നു. അതിനാൽ മുൻകാലങ്ങളേക്കാൾ കൂടുതൽ അധ്യാപകർക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്.