കണ്ണൂർ: ലോകകപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ, യുവജനക്ഷേമ ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലി ആവേശവും ആഘോഷവുമായി.
നാസിക് ബാൻഡിന്റെ അകമ്പടിയോടെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽനിന്നായിരുന്നു തുടക്കം. ബ്രസീൽ, അർജന്റീന തുടങ്ങി ലോകകപ്പിൽ മത്സരിക്കുന്ന മുഴുവൻ ടീമുകളുടെയും പതാകയുമായി നിരവധി ആരാധകർ അണിനിരന്നു. ഒപ്പം വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞ യുവനിരയും. ആവേശം കൂടിയതോടെ പിന്നെ ടീമുകൾക്കായുള്ള മുദ്രാവാക്യം വിളികളായി. കാൽപന്തുകളിയുടെ ആവേശം കൂടുതൽ ഉയരത്തിൽ എത്തിച്ചാണ് റാലി കാൾടെക്സ് വഴി നഗരം ചുറ്റി ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ബോഡി ബിൽഡർ ഷിനു ചൊവ്വ, യുവജനക്ഷേമ ബോർഡ് യൂത്ത് ഓഫീസർ കെ.പ്രസീത, ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി. പവിത്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, പി.പി. ബിനീഷ്, കെ.വി. ഷാജു, സ്പോർട്സ് സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്പിരിറ്റ് ഓഫ് കണ്ണൂർ ഫുട്ബോൾ ആന്തം റിലീസ് ചെയ്തു
കണ്ണൂര്‍: കാല്‍പ്പന്തുകളിയുടെ ആവേശം വാക്കുകളിലും ദൃശ്യങ്ങളിലും നിറച്ച ‘സ്പിരിറ്റ് ഓഫ് കണ്ണൂര്‍’ ഫുട്ബോള്‍ ആന്തം മേയര്‍ ടി.ഒ. മോഹനന് റിലീസ് ചെയ്തു. ടികെസി അഡ്വര്ടൈസേഴ്സിന്റെ ആഭിമുഖ്യത്തിൽ നിക്ഷാന്‍ ഇലക്ട്രോണിക്സിന്റെ സഹകരണത്തോടെയാണ് ഫുട്ബോള്‍ ആന്തം നിർമിച്ചത്.
കൂടാതെ കെ.എല്‍. അബ്ദുല്‍ സത്താര്‍, ജോണ്‍ കിവീസ്, മലബാര്‍ റസിഡന്‍സി, സ്മോക്ക് ഹൗസ്, കേക്ക് സ്റ്റുഡിയോ എന്നീ പ്രമുഖ ബ്രാന്‍ഡുകളും ഈ ലോക കപ്പ് സംഗീതശില്പത്തിന് പിന്തുണ നല്കി. പഴയകാല ഫുട്ബോള്‍ കളിക്കാരിലൂടെയും ക്ലബുകളിലൂടെയും മുഹമ്മദ് റാഫി അടക്കമുള്ള ഫുട്ബോള്‍ താരങ്ങളിലൂടെയും കണ്ണൂരിന്റെ കാല്‍പ്പന്തുകളിയോടുള്ള ആത്മബന്ധം ഈ ആന്തത്തില്‍ ചിത്രീകരിക്കുന്നു. കണ്ണൂരിന്റെ മനോഹരമായ ദേശഭംഗി പകര്‍ത്തുന്നതിനോടൊപ്പം നാടിന്റെ ഫുട്ബോള്‍ കമ്പത്തിന്റെ വൈവിധ്യമാര്‍ന്ന ദൃശ്യഭംഗിയും ഈ സംഗീതവിരുന്നില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ചടങ്ങില്‍ നിക്ഷാന്‍ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടര്‍ എം.എം.വി മൊയ്തു, കെ.എല്‍. അബ്ദുല്‍ സത്താര്‍, ഡയറക്ടര്‍ ഉസൈര്‍, സ്മോക്ക് ഹൗസ് ഡയറക്ടര്‍മാരായ റിസ്വാന്, നൗഫല്‍, കേക്ക് സ്റ്റുഡിയോ മാനേജിംഗ് പാര്‍ട്ണര്‍ റസാക്ക്, ടികെസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റംസി ഹസന് എന്നിവർ പ്രസംഗിച്ചു.അബ്ദുൾ ഖാദർ പനക്കാട്ട് കണ്ണൂരിന്റെ ഫുട്ബോൾ ചരിത്രത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.