കിടപ്പുരോഗിയായ മുത്തച്ഛനെ നോക്കിയിരുന്നത് അഭിരാമിയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങാന്‍ കാരണം കോവിഡ് പ്രതിസന്ധിയെന്നും അജികുമാര്‍ വിതുമ്പലോടെ പറഞ്ഞു. മോൾടെ പഠിപ്പും അച്ഛന്റെയും ഭാര്യയുടെയും ആശുപത്രിച്ചെലവുമൊക്കെയായി പ്രതിസന്ധിയിലായിരുന്നു. തുക അടയ്ക്കാത്തതിന്റെ രണ്ടു മൂന്നു പേപ്പർ വന്നതിനാലാണ് ഇപ്പോൾ താൻ ഓടിവന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിനിയുടെ മുത്തച്ഛനില്‍നിന്ന് കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ഒപ്പിട്ടുവാങ്ങിയതായും പരാതിയുണ്ട്. കിടപ്പിലായിരുന്ന തന്നെക്കൊണ്ട് ഒപ്പ് പതിപ്പിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയതെന്ന് അഭിരാമിയുടെ മുത്തച്ഛന്‍ ശശിധരന്‍ ആചാരി മനോരമ ന്യൂസിനോട് പറഞ്ഞു. ഒപ്പിടുന്നത് എന്തിനെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞില്ല. ഈസമയം അഭിരാമിയുടെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നുവെന്നും ശശിധരന്‍ ആചാരി പറഞ്ഞു.
കൊല്ലം ശൂരനാട് അജികുമാറിന്‍റെയും ശാലിനിയുടെ മകള്‍ അഭിരാമി(20)യെ ഇന്നലെ വൈകിട്ട് 4.30നാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച് നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. അഭിരാമിയുടെ സംസ്കാരം ഇന്ന് നടക്കും. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുേശഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.