Uncategorized

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കും

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഹർജികൾ പരിഗണിക്കുക. കഴിഞ്ഞതവണ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം പുനഃസംഘടിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. കോടതി നിർദ്ദേശത്തിൽ എസ്ഐടി പുനഃസംഘടിപ്പിച്ചിരുന്നു. ലഖ്‌നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ്. ആണ് പുതിയ മൂന്നംഗ അന്വേഷണസംഘത്തിന്റെ തലവൻ.കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം.ഉത്തർപ്രദേശ് സർക്കാർ മുൻപ് നിയോഗിച്ച എസ്ഐടിയാണ് നേരത്തെ അന്വേഷണം നടത്തിയിരുന്നത്. പ്രാഥമികഘട്ട തെളിവു ശേഖരണമടക്കമുള്ള നടപടികൾ പൂർത്തിയായിരുന്നു. ഇതിനിടെയാണ് എസ്ഐടി. പുനഃസംഘടിപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. ഈ മാസം 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലായിരുന്നു നേരത്തേ അന്വേഷണം നടന്നിരുന്നത്. എന്നാൽ, ഈ അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. അന്വേഷണം മുതിർന്ന ട്രസ്റ്റ് അംഗങ്ങളിലേക്ക് എത്താതിരിക്കാൻ എസ്ഐടി ഇടപെട്ടതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പുതിയ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button