ഇനി ബലിപെരുന്നാൾ ആഘോഷം; യുഎഇയിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

യുഎഇയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസമാണ് ഔദ്യോഗിക അവധിയെങ്കിലും വാരാന്ത്യങ്ങള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ആറ് ദിവസത്തെ അവധി ലഭിക്കും. ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരംഭിച്ചുകഴിഞ്ഞു.
അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ച് നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 26 ചൊവ്വാഴ്ച മുതല്‍ 29 വെള്ളിയാഴ്ച വരെയാണ് ശമ്പളത്തോടുകൂടിയ അവധി. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യങ്ങള്‍ കൂടി ചേരുമ്പോള്‍ നാല് ദിവസത്തെ അവധി ലഭിച്ചു. അവധിക്ക് ശേഷം തിങ്കളാഴ്ച മുതല്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
ഫെഡറല്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ ഒന്നിനായിരിക്കും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക. പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 27നാണ് ബലി പെരുന്നാള്‍ തലേ ദിവസമായ 26ന് അറഫാ സംഗമവും നടക്കും
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാസപ്പിറവി കണ്ടതിനെ പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് വലിയൊരു വിഭാഗം പ്രവാസികള്‍. കുടുംബവുമൊത്ത് മറ്റ് വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. സന്ദര്‍ശകരെ സ്വീകരിക്കാന്‍ യുഎഇയിലെ ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേക്കേഷന് ഉള്‍പ്പെടെ ആകര്‍ഷകമായ ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളാണ് വിവിധ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.




