കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിലും മഴയിലും നശിച്ച പരുത്തിവേലിൽ ജോണിയുടെ കടത്തുംകടവിലെ വാഴത്തോട്ടം വിദഗ്‌ധ സംഘം സന്ദർശിച്ചു. പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രം പ്രൊഫ. യാമിനി വർമ, അസി. പ്രൊഫ. ദിവ്യ, പായം കൃഷിഓഫീസർ കെ. ജെ. രേഖ, കൃഷി അസി. വി. പി. സനിത, ഡി. ഡി. ക്രെഡിറ്റ് ജോഷി ജോസഫ്, ഇരിട്ടി എ. ഡി. എ. ലയ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച വാഴത്തോട്ടം സന്ദർശിച്ചത്. ജോണി പാട്ടത്തിനെടുത്ത ഒൻപതേക്കർ സ്ഥലത്ത് കൃഷിചെയ്ത 5000 വാഴകളിൽ പകുതിയോളമാണ് നശിച്ചത്.