കണ്ണൂർ: സ്കൂളുകൾ കേന്ദ്രീകരിച്ച് ഹരിത കേരളം മിഷന് സ്ഥാപിക്കുന്ന ജലഗുണനിലവാര പരിശോധനാ ലാബുകള്‍ കണ്ണൂർ ജില്ലയില്‍ വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ചാണ് ജലപരിശോധനാ ലാബ് സ്ഥാപിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ ധര്‍മടം മണ്ഡലത്തില്‍ എട്ടു ലാബുകള്‍ പൂര്‍ത്തിയായി. എംഎല്‍എ ഫണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാമെന്ന ആലോചനയിലാണ് അധികൃതര്‍.
ബ്ലോക്ക് തലത്തില്‍ 11 ലാബുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ഒരുക്കിയിട്ടുണ്ട്. പയ്യന്നൂര്‍, മട്ടന്നൂര്‍ കേന്ദ്രീകരിച്ചും ലാബ് സ്ഥാപിക്കും. ലാബുകളുള്ള സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. കുറഞ്ഞ ചെലവിലോ സൗജന്യമായോ ജലത്തിന്റെ ഗുണനിലവാരം പെട്ടെന്നും സാധാരണക്കാര്‍ക്കും മനസിലാക്കാമെന്ന ലക്ഷ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. പരിശോധനയ്ക്ക് ആവശ്യമായ രാസവസ്തുക്കൾ വാങ്ങുന്നതിനുള്ള പണം സ്കൂള്‍ അധികൃതര്‍ കണ്ടെത്തണം.
13 സ്കൂളുകളില്‍ ഉടന്‍
ജില്ലാ പഞ്ചായത്തിനു കീഴിലെ സ്കൂളുകളില്‍ ജല പരിശോധനാ ലാബ് ഉടന്‍ തുടങ്ങും. ആദ്യഘട്ടത്തിൽ ഓരോ ബ്ലോക്കിലും ഒരു ലാബ് എന്ന രീതിയിലാണ് തുടങ്ങുന്നത്. 25 ലക്ഷം രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കുന്നത്. ലാബിലേക്ക് ആവശ്യമായ മെഷീനുകള്‍ സ്ഥാപിച്ചുനല്കുന്നതോടൊപ്പം ആദ്യവര്‍ഷം പരിശോധനയ്ക്ക് ആവശ്യമായ രാസവസ്തുക്കൾ വാങ്ങുന്നതിനുള്ള പണവും ജില്ലാപഞ്ചായത്ത് വഹിക്കും. തുടര്‍ന്ന് സ്കൂളുകള്‍ ഇതിനായുള്ള ഫണ്ട് സ്വരൂപിക്കണം. പ്ലസ്ടു സയന്‍സ് ബാച്ചിലാണ് ലാബ് സ്ഥാപിക്കുന്നത്. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ജിഎച്ച്എസ് മണത്തണ, ജിഎച്ച്എസ് പടിയൂര്‍, ഐഎംഎന്എസ്ജിഎച്ച്എസ് മയ്യില്‍, ജിവിഎച്ച്എസ്എസ് കതിരൂര്‍, ജിഎച്ച്എസ് ചിറ്റാരിപ്പറമ്പ്, ജിഎച്ച്എസ് ചാല,
ജിഎച്ച്എസ് വളപട്ടണം, ഇഎംഎസ്ജിഎച്ച്എസ്എസ് പാപ്പിനിശേരി, ജിബിഎച്ച്എസ്എസ് മാടായി, എവിഎസ്ജിവിഎച്ച്എസ്എസ് കരിവെള്ളൂര്‍, ജിഎച്ച്എസ്എസ് കുറുമാത്തൂര്‍, ജിഎച്ച്എസ്എസ് കണിയന്ചാല്, ജിഎച്ച്എസ്എസ് എടയന്നൂര്‍ എന്നീ 13 സ്കൂളുകളില്‍ ലാബ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മൂന്നു മാസത്തിനകം മെഷീനുകള്‍ സ്ഥാപിച്ചു പരിശീലനം നല്‍കും. അടുത്ത അധ്യയനവര്‍ഷത്തോടെ ജല പരിശോധന ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.