ടിപ്പർ ലോറി കവർച്ച നടത്തിയ കേസിൽ പിടികിട്ടാപ്പുള്ളി 17 വർഷത്തിന് ശേഷം അറസ്റ്റിൽ. മംഗളൂരു സൂരത്കൽ സ്വദേശി അബൂബക്കറി (64) നെയാണ് ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2004 ഡിസംബർ 12 നാണ് നിടിയേങ്ങ സ്വദേശി പ്രമോദിന്റെ ടിപ്പർ ലോറി മോഷണം പോയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറി ഇയാൾ കവരുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 2009 ൽ തളിപ്പറമ്പ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അടുത്തിടെ ഇയാൾ മംഗളൂരുവിൽ എത്തിയതായി തളിപ്പറമ്പ് ഡിവൈഎസ്പി ക്ക് കിട്ടിയ രഹസ്യ രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ ഇവിടെ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ശ്രീകണ്ഠപുരം അസി. സബ് ഇൻസ്പെക്ടർ എ. പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ, തളിപ്പറമ്പ് എസ്ഐ സഞ്ജയ് കുമാർ, ക്രൈംബ്രാഞ്ച് സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
previous post