Uncategorized

പമ്പയിൽ പുതിയ 10 നടപ്പന്തൽ, സന്നിധാനത്ത് 548 മുറി; തീർഥാടകരെ വരവേൽക്കാൻ ശബരിമല ഒരുങ്ങി

സന്നിധാനം: മണ്ഡല – മകരവിളക്ക് തീർഥാടനത്തിനൊരുങ്ങി ശബരില. തീർഥാടകരെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. പമ്പയിൽ പുതിയ 10 നടപ്പന്തലാണ് ഒരുക്കിയത്. പമ്പയിൽ വരിനിൽക്കാൻ 10 പുതിയ നടപ്പന്തലും മണപ്പുറത്ത് 4000 പേരെ ഒരേ സമയം ഉൾക്കൊള്ളുന്ന ജർമൻ പന്തലുമുണ്ട്‌. പമ്പയ്ക്ക് പുറമെ നിലക്കൽ, സന്നിധാനം, പന്തളം, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

തീർഥാടകർക്ക്‌ താമസിക്കാൻ സന്നിധാനത്ത് 548 മുറി സജ്ജമാക്കി. ശബരി ഗസ്റ്റ് ഹൗസിലെ 56 മുറികൾ പൂർണമായും നവീകരിച്ചവയാണ്‌. പമ്പമുതൽ സന്നിധാനംവരെ 56 ചുക്കുവെള്ള വിതരണ കേന്ദ്രം പ്രവർത്തിക്കും. ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ്‌ വഴി 20,000 പേർക്കുമടക്കം പ്രതിദിനം 90,000 പേർക്കാണ്‌ പ്രവേശനം.

16ന്‌ വൈകിട്ട്‌ അഞ്ച് മണിയ്ക്കാണ് ശബരിമല നട തുറക്കുക. മണ്ഡലപൂജയ്‌ക്കുശേഷം ഡിസംബർ 27ന്‌ നട അടയ്ക്കും. മകരവിളക്കിനായി 30ന്‌ വീണ്ടും തുറക്കുന്ന നട 2026 ജനുവരി 20നാണ്‌ അടയ്ക്കുക. ജനുവരി 14നാണ്‌ മകരവിളക്ക്‌. തമിഴ്‌നാട്ടിൽ നിന്നും തീർഥാടനത്തിന് എത്തുന്ന ഭക്തരുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അന്തർ സംസ്ഥാന യോഗം ഇന്നലെ ചേർന്നിരുന്നു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി ജില്ലാ കളക്ടർ രജ്ഞിത്ത് സിങ് എന്നിവരുടെ നേതൃത്വത്തിൽ തേക്കടി ബാംബു ഗ്രോവിലായിരുന്നു യോഗം.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ് യ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട് – കേരള സര്‍ക്കാരിൻ്റെ സംയുക്തഭിമുഖ്യത്തില്‍ നടപ്പിലാക്കും. തീർഥാടന കാലത്ത് നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണം, സുരക്ഷ, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ഇരു ജില്ലാ ഭരണകൂടവും കൂട്ടായ തീരുമാനമെടുത്തുവെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ് യ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട് – കേരള സര്‍ക്കാരിൻ്റെ സംയുക്തഭിമുഖ്യത്തില്‍ നടപ്പിലാക്കും. തീർഥാടന കാലത്ത് നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണം, സുരക്ഷ, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ഇരു ജില്ലാ ഭരണകൂടവും കൂട്ടായ തീരുമാനമെടുത്തുവെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു.

മകരവിളക്ക് സമയത്ത് ക്രമാതീതമായ തിരക്കുണ്ടായാൽ വൺവേ ട്രാഫിക്ക് ക്രമീകരണം ഏർപ്പെടുത്തും. പരമ്പരാഗത കാനനപാതയിലുൾപ്പടെ പ്രധാന ഇടത്താവളങ്ങളിൽ 24 മണിക്കൂറും വൈദ്യ സംഘത്തിൻ്റെ സേവനം ഉണ്ടാകും. ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിന് വേണ്ട നടപടിയെടുക്കാനും കളക്ടർ നിർദേശിച്ചു.

റോഡ് സുരക്ഷയ്ക്കും തീർഥാടകർക്ക് വൈദ്യസഹായത്തിനും വേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്ന് തേനി ജില്ലാ കളക്ടര്‍ രജ്ഞിത്ത് സിങ് അറിയിച്ചു. റോഡ് സുരക്ഷ, മാലിന്യനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് മാധ്യമങ്ങൾ വഴി ബോധവത്കരണം നൽകും. പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കും. മണ്ഡലകാലത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button