ന്യൂഡൽഹി: മൂന്നാം കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും.
കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതേതീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. അതേസമയം സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കോവിഡ് കേസ് ഇന്ന് നാലു ലക്ഷം കടന്നേക്കും. മരണസംഖ്യയും ഉയർന്നു വരികയാണ്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജസ്ഥാനും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിവാഹമടക്കമുള്ള ചടങ്ങുകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. കര്‍ണാടകയിലെ ബംഗളൂരുവില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 20000ത്തിന് മുകളില്‍ തുടരുകയാണ്.
previous post