നക്സൽ സ്വാധീനമുള്ള സംസ്ഥാനത്തെ ഒൻപതു മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ നിയമസഭാ വോട്ടെടുപ്പ് വൈകുന്നേരം ആറു വരെ മാത്രം. ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെ 298 ബൂത്തുകളിലാണ് നക്സൽ ഭീഷണിയെ തുടർന്നു വോട്ടെടുപ്പു സമയം ഒരു മണിക്കൂർ കുറച്ചത്.
മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ (വയനാട് ജില്ല), ഏറനാട്, നിലന്പൂർ, വണ്ടൂർ (മലപ്പുറം), കോങ്ങാട്, മണ്ണാർകാട്, മലന്പുഴ (പാലക്കാട്) എന്നീ മണ്ഡലങ്ങളിലാണ് നക്സൽ സ്വാധീന ബൂത്തുകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പു സമയം നിശ്ചയിച്ചിരിക്കുന്നത്.
നക്സൽ ഭീഷണി നിലനിൽക്കുന്ന മണ്ഡലങ്ങളിൽ പൂർണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇത്തരം ബൂത്തുകളുടെ നിയന്ത്രണം ഇപ്പോൾ തന്നെ കേന്ദ്രസേനയുടെ നിയന്ത്രണത്തിലാക്കി.