പ്ലേറ്റ്ലെറ്റ് അളവടക്കം കുറഞ്ഞു; കെഞ്ചി പറഞ്ഞിട്ടും 180 ആംബുലൻസ് എത്തിയില്ല, രോഗി മരിച്ചതിൽ പ്രതിഷേധം

തിരുവനന്തപുരം: ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ പലതവണ വിളിച്ചിട്ടും 108 ആംബുലൻസ് എത്തിയില്ലെന്ന് പരാതി. ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് എത്താതിരുന്നതിനെത്തുടർന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് വെള്ളറട സ്വദേശിനി ആൻസി മരിച്ചതെന്നും കെഞ്ചി പറഞ്ഞിട്ടും വണ്ടി വിട്ടു നൽകിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി പ്രസാദ്പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വെള്ളറട ദേവി ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുവാൻ വേണ്ടിയാണ് 108 ആംബുലൻസിൽ വിളിച്ചത്. പ്ലേറ്റ്ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ രോഗിയെ മാറ്റാൻ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ആവശ്യമുള്ളത് കൊണ്ടും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108 ആംബുലൻസിനെ വിളിച്ചത്. എന്നാൽ കുരിശുമല സ്പെഷൽ ഡ്യൂട്ടി പറഞ്ഞ് ആംബുലൻസ് എത്തിയില്ല.




