ജനവാസമേഖലകളെയും കൃഷി സ്ഥലങ്ങളെയും ബഫർ സോണായി പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളെ ഒരു കാരണവശാലും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ. രാഷ്ട്രീയപരമായും നിയമപരമായും ഭരണപരമായും ഈ പ്രവർത്തനങ്ങളെ നേരിടും. ബഫർ സോണുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചകളിലുടെ പരിഹരിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ബഫർ സോണായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലും അവസാനം ഫോറസ്റ്റ് വകുപ്പ് അടയാളപ്പെടുത്തിയ സ്ഥലങ്ങളിലും ഉൾപ്പെടെ ജനവാസമേഖലകേന്ദ്രങ്ങൾ വന്നിട്ടുണ്ടെങ്കിൽ ഏത് വിധേനെയും എംപവേർഡ് കമ്മിറ്റി ബോധിപ്പിക്കാനും ആ സ്ഥലങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിപ്പിച്ചെടുക്കാനും കഴിയുന്ന വിധത്തിൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.