സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ ഏണ്‍ഡ് ലീവ് സറണ്ടർ ജൂണ്‍ 30 വരെ മരവിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധികൾ മറികടക്കുന്നതിന്റെ ഭാഗമായുള്ള നടപടികളുടെ തുടർച്ചയായാണ് ഈ തീരുമാനമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വിവിധ സർവകലാശാല ജീവനക്കാർ,തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, സ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഇതു ബാധകമാണ്. മുനിസിപ്പൽ കണ്ടിജന്റ്സ് ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്.