കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എല്ലാ രാജ്യാന്തര യാത്രക്കാരേയും നിരീക്ഷിക്കണമെന്നും കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കണം എന്നതായിരുന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ നല്കിയ മാര്‍ഗനിര്‍ദേശം. എന്നാൽ ഈ നിർദേശത്തിന് കേന്ദ്രം മാറ്റം വരുത്തിയിക്കുകയാണ്.
കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന മറ്റൊരു നിര്‍ദേശം. സമ്പര്‍ക്കത്തിലുള്ളവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധനക്ക് വിധേയരാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.