വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ശീതകാല സമ്മേളത്തിന്റെ ആദ്യ ദിവസം തന്നെ പാർലമെന്റിൽ അവതരിപ്പിക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കൽ ബിൽ ആദ്യ ദിവസം തന്നെ കേന്ദ്ര സർക്കാർ ലിസ്റ്റ് ചെയ്തു.
ബുധനാഴ്ച ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചന നടത്തിയ ശേഷം കേന്ദ്ര കൃഷി മന്ത്രാലയം ബില്ലിന് അന്തിമരൂപം നൽകിയിരുന്നു.
മൂന്നു നിയമങ്ങളെയും ഒറ്റ ബില്ലിൽ പിൻവലിക്കാണു തീരുമാനം. കർഷകർ മുന്നോട്ടു വയ്ക്കുന്ന മിനിമം താങ്ങുവിലയെന്ന ആവശ്യം ബില്ലിൽ നിർദേശമായി പരിഗണിക്കുന്നതിനും മറിച്ചു നിയമം ആക്കുന്നതിനും കൃഷിമന്ത്രാലയം ആലോചിക്കുന്നുണ്ട്. കാർഷിക നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനായി രൂപീ കരിച്ച സമിതികൾ പിൻവലിക്കും. സമിതികളെടുത്ത തീരുമാനങ്ങൾ റദ്ദാക്കും.
എന്നാൽ, ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ സമരത്തിൽനിന്നു പിന്മാറില്ലെന്ന് കർഷക സംഘടനകൾ ആവർത്തിച്ചു. മിനിമം താങ്ങുവില ഉൾ പ്പെടെയുള്ള ആറു നിർദേശങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ടുവച്ചത്.
ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ നിയന്ത്രിക്കാനുള്ള ബില്ലുകളും ഉൾപ്പെടെ 29 ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളത്തിൽ അവതരി പ്പിക്കും. ഇതിൽ 26 എണ്ണം പുതിയതാണ്. കോടതിക്കു പുറത്തു തർക്കങ്ങൾ പരിഹരിക്കാനുള്ള മധ്യസ്ഥത ബില്ലും നഴ്സിംഗ് വിദ്യാ ഭ്യാസ പരിഷ്കരണത്തി നുള്ള ബില്ലും ലഹരി നിയന്ത്രണ ബില്ലും ഇവയിൽ ഉൾപ്പെടും.