പേരാവൂർ:കഴിഞ്ഞ ഒക്ടോബർ 30 വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വത്ത് തർക്കത്തെ തുടർന്ന് രണ്ടാനച്ചൻ മാങ്കുഴി ജോസാണ് ബിജുവിനെ ആക്രമിച്ചത്.സ്വത്ത് തർക്കത്തെ തുടർന്ന് ദീർഘകാലമായി തർക്കം നിലനിൽക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കുളത്തിൽ കുളിക്കാനായി വാഹനത്തിൽ പോകുന്നതിനിടെയായിരുന്നു ബിജുവിന് നേരെ ആക്രമണം ഉണ്ടായത്.ആസിഡ് ഒഴിച്ചതിനു ശേഷം ബിജുവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു . പ്രാണ രക്ഷാർത്ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോകന്നത് തടയാനും ജോസ് ശ്രമിച്ചു.
മുഖത്തും കൈക്കും പരിക്കേറ്റ ബിജുവിനെ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംഭവത്തിൽ മുഖ്യപ്രതിയായ ജോസിനെയും സഹായി ശ്രീധരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഷൽമയാണ് മരിച്ച ബിജുവിന്റെ ഭാര്യ.ലിയോ ഏകമകനാണ്.